വയനാടന്‍

Thursday, March 5, 2015

പമേലിയ



അതെനിക്കറിയാവുന്നത് തന്നെയാണ്.
ഇനിയും നീയതിനെക്കുറിച്ചു പറഞ്ഞീ വൈകുന്നേരത്തെ
ഇരുട്ടിലേക്ക് പറഞ്ഞു വിടാതെ.
നോക്കു ,ഈ പോബ്ലാര്‍ മരങ്ങളോട്
കാറ്റു പറഞ്ഞു ചിരിക്കുന്നത്.
നമ്മളെ കുറിച്ചല്ലെങ്കില്‍ പിന്നെയാരെയാണ്?

പമേലിയ എന്‍റെ പ്രേമമേ...
ഒരു കാമുകിക്ക് കത്തെഴുതുമ്പോള്‍
അവളുടെ തടിച്ച ചന്തിയെക്കുറിച്ചല്ല
വര്‍ണ്ണിക്കപ്പെടേണ്ടതെന്നെനിക്കുറപ്പുണ്ട്.
പക്ഷെ പമേലിയ.., നിന്‍റെ പിന്‍ഭാഗമൊരു
ഗോളാകൃതിയിലുള്ള അക്വേറിയമാണ്!
അതില്‍ ചെകിള ചുവപ്പനും,നെറ്റിയില്‍ പൊട്ടനും
തുള്ളി തുളുമ്പുകയാണ്.


എന്‍റെ നിശ്വാസമൊന്നുകൊണ്ടുമാത്രം
പൈന്മരങ്ങളെ പോലെ വന്യമാകുന്ന
നിന്‍റെ വലതു ചെവിക്കരികിലെ
കുഞ്ഞു തോട്ടങ്ങങ്ങളില്‍ നടക്കാന്‍ പോകാന്‍
ഇതാ എന്‍റെ വിരലുകള്‍ വെമ്പല്‍ കൊള്ളുന്നു.
പ്രിയപ്പെട്ട പമേലിയ നീയി വൈകുന്നേരത്തെ
ഇരുട്ടിലേക്ക് പറഞ്ഞു വിടാതെ ...


നമുക്കീ സന്ധ്യയിലൂടെ പോബ്ലാര്‍ മരങ്ങളെ കടന്ന്
വിയോമയിയുടെ വയലിലേക്കു പോകാം
അവിടെയിപ്പോള്‍ ഇമോവാ നദിയില്‍ നിന്നും
കയറി വരുന്ന പിശറന്‍ കാറ്റിനെ
നമ്മുടെ ചുണ്ടുകള്‍ക്കിടയില്‍ കനല്‍ കൊള്ളിക്കാം.

No comments:

Post a Comment