വയനാടന്‍

Wednesday, September 24, 2014

മിയാ സിയാദ



അവസാനത്തെ രാജകുമാരി..
പ്രണയം സമ്മാനിക്കുവാനായി മാത്രം
വയലുകള്‍ കടന്നു വന്നവളെ .
ഏറ്റവും ശൈത്യത്തില്‍
പാകമായ ഈ ആപ്പിള്‍ കഴിക്കു

അതിലോലവും
മൃദുലവുമായ പഞ്ഞിയാല്‍
ഞാന്‍ തീര്‍ത്ത കിടക്കയില്‍
ഇരുന്നു കൊള്ളുക .
തുടകളിലൂടെ നീല ഞരമ്പുകളെ
വിരിച്ചിട്ടവളെ ,
അതെ എന്‍റെ ജനാലയില്‍
ഒട്ടിച്ചു വെച്ചിരിക്കുന്നത്
വാന്‍ഗോഗിന്‍റെ വയലുകള്‍ ആണ്.

അടിവയറിലെ തിരകളെ
ശ്വാസങ്ങളില്‍ എണ്ണിയിരിക്കുന്നവളെ,
ഓ ക്ഷമിക്കു
നിലാവിനെ നിന്നിലേക്ക്‌
കോരിയിടട്ടെ ,
നാളെ പ്രഭാതത്തില്‍
വിരിയാന്‍ പോകുന്ന
രണ്ടു മൊട്ടുകള്‍ പോലെ
മുലകള്‍ ഉള്ളവളെ ,
കന്യകേ ...

നീണ്ട മുടിയിഴകളില്‍
തിരഞ്ഞു തിരഞ്ഞിരുന്നു
ചെറു ചിരികളില്‍
അലസമാകുന്നവളെ
ചെറിയോളം പഴുത്ത
ചുണ്ടുകള്‍ ഉള്ളവളെ

സന്ധ്യയുടെയത്രയും ചുവപ്പ്
കവിളില്‍ അണിഞ്ഞിരിക്കുന്നവളെ,
സ്പര്‍ശനങ്ങളില്‍ നിശ്വാസങ്ങള്‍
നഷ്ടപെടുന്നവളെ,
അവസാനത്തെ രാജകുമാരി .
ഇനിയും വൈകാതെ
നിലാവിലേക്ക് നമ്മുടെ
നഗ്നതയെ അഴിച്ചിടാം .

21 September

No comments:

Post a Comment