വയനാടന്‍

Monday, June 27, 2011

തീരം തേടി


പുഴ പോലെ ആളുകള്‍
ഒഴികിയെത്തി
പതിഞ്ഞ വാക്കുകള്‍
മുറ്റത്തെ പന്തലില്‍
പതറി നടക്കുന്നു

മുഖം നേടാനാവാതെ
പലരും കുനിഞ്ഞു
തിരഞ്ഞു നടക്കുന്നു ...
കനത്ത മുഖങ്ങളില്‍
നോക്കി മടുത്ത കുട്ടികള്‍
തൊടിയില്‍ ചിതറി ..

കുളിക്കനായെന്നാരോ
വിളിച്ചു പറഞ്ഞു
ആരെയോ കരുതി
ഉടയാതെ കാത്ത
നഗ്നതയില്‍ ഇക്കിളി
മരച്ച് വിറങ്ങലിച്ചിരുന്നു

ആരൊക്കെയോ താങ്ങി
പുത്തനുടുപ്പുകള്‍
അണിയിക്കുമ്പോള്‍
വീണ്ടുമൊരു കുട്ടികാലം ..

തൂശനിലയില്‍ നീണ്ടു
നിവര്‍ന്നു കിടക്കുമ്പോള്‍
അറിയാതെ വാക്കുകള്‍
പറയാതിരിക്കാന്‍ തല
കടും കെട്ടിനുള്ളിലാക്കി .

എള്ള് ചുവച്ച ചോറുണ്ടപ്പോള്‍
അമ്മയുടെ കണ്ണീര്‍
മുഖം നനച്ചു ...
തിരിച്ച് തെക്കേ
തടത്തിലേക്കു പോകുമ്പോള്‍
അവള്‍ കാത്തിരുപ്പുകളുടെ തീരം
കണ്ട കണ്ണുകളുമായി
കൈകള്‍ നീട്ടി
പുണര്‍ന്നമരാന്‍ കൊതിച്ച്
വെമ്പുന്നു ...

പൂവെറിഞ്ഞ് കിണ്ടി
കമിഴ്ത്തി കര്‍പ്പൂര
ഗന്ധത്തില്‍ , തീണ്ടിയ
ശരീരമഴിച്ചു വെച്ച്
ചന്ദന തിരികളുടെ പുക
മറയില്‍ അവളിലേക്ക്‌

No comments:

Post a Comment